ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കു സീറ്റ് ഇല്ല

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കു സീറ്റ് ഉണ്ടാവില്ല. അവർ മല്‍സരിക്കേണ്ടെന്നാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ പിസിസി അധ്യക്ഷന്മാരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ 18ന് ആരംഭിക്കും. ഫെബ്രുവരി 25നകം അന്തിമ സ്ഥാനാര്‍ഥി പട്ടിക നല്കാന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പി.സി.സികളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
സിറ്റിംഗ് സീറ്റുകളില്‍ നിലവിലുള്ള എം.പിമാര്‍ക്കാണ് സ്ഥാനാര്തി പട്ടികയില്‍ മുന്‍ഗണന നൽകുക. ഒരേ കുടുംബത്തില്‍ നിന്നും ഒന്നിലധികം പേർക്ക് അവസരം നൽകില്ല. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനമഹായാത്ര വിജയമാണെന്നാണ് വിലയിരുത്തൽ. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കമുണ്ടാകുമെന്നാണ് രമേശ് രാഹുലിനെ അറിയിച്ചിട്ടുള്ളത്. രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ കേരളം ഒറ്റക്കെട്ടാണെന്നും ചെന്നിത്തല പറഞ്ഞു.